9 Nov 2024

വാഗ്ഭടാനന്ദൻ

മലബാർ സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖനാണ് വാഗ്ഭടാനന്ദൻ 

  ഏകദൈവ വിശ്വാസം ഉയർത്തിപ്പിടിച്ച വാഗ്ഭടാനന്ദ അന്ധവിശ്വാസങ്ങൾ അർത്ഥശൂന്യമായ ചടങ്ങുകൾ എന്നിവയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആത്മവിദ്യാസംഘം സ്ഥാപിച്ചു .


 സാമൂഹിക പരിഷ്കരണത്തിനോടൊപ്പം ദാരിദ്രനിർമാർജനത്തിനും സ്ത്രീപുരുഷ സമത്വത്തിനും അദ്ദേഹം പ്രവർത്തിച്ചു

പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ

കാണുന്നില്ലൊരാക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ.

 മുൻ പിതാക്കൾക്ക് വന്ന ദുഃഖ വാർത്തകൾ കേൾപ്പിൻ കാളകൾ പോത്തുകൾക്കും ഇണയായി കൂട്ടിക്കെട്ടി
 നിലങ്ങളിൽ ഉഴുതിയിടുന്നു 


 ഭക്ഷണം കിട്ടുന്നില്ല വേലക്കൂലികൾ ഓർത്താൽ ഒട്ടും സഹിക്കുന്നില്ല.

 ഒരു ജനതയുടെ ദുരിതം സങ്കടങ്ങളും അമർഷങ്ങളും ഉൾക്കൊള്ളിച്ചിരുന്ന ഇത്തരം പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശ്രീകുമാരഗുരുദേവൻ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. അധസ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അറിവിനെയും ആത്മീയതയെയും യോജിപ്പിച്ച ഒരു സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു ശ്രീകുമാരഗുരുദേവൻ. തിരുവല്ലയിലെ ഇരവിപേരൂരിലാണ് അദ്ദേഹം ജനിച്ചത്. പൊയിയിൽ അപ്പച്ചൻ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു.

 ജാതി വിവേചനത്തിനും ചൂഷണത്തിനും എതിരെ ശബ്ദം ഉയർത്തിയ അദ്ദേഹം മനുഷ്യ സ്നേഹത്തിനും സാഹോദര്യത്തിനും ലോകസമാധാനത്തിനുവേണ്ടി പ്രത്യക്ഷരക്ഷ ദൈവസഭ എന്ന സംഘടന രൂപീകരിച്ചു. സാമൂഹ്യമായ മാറ്റത്തിന് വേണ്ടി പ്രവർത്തിച്ച ശ്രീകുമാരഗുരുദേവൻ രണ്ട് തവണ ശ്രീമൂലം പ്രജാസഭയിൽ അംഗമായി 


 ഒന്നാം ലോക യുദ്ധകാലത്ത് മരംകുളം എന്ന സ്ഥലത്തുനിന്ന് കുളത്തൂർ കുന്നിലേക്ക് ശ്രീകുമാരഗുരുദേവൻ നേതൃത്വത്തിൽ ഒരു യുദ്ധവിരുദ്ധ ജാഥ നടത്തുകയുണ്ടായി സമാധാനം ലോകത്തിനു സമാധാനം എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് ജാഥ നടത്തിയത് ഈ സമാധാന ജാതിയെ ബ്രിട്ടീഷ് ഗവൺമെന്റ് എതിരായ നീക്കമായി വ്യാഖ്യാനിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



വക്കം അബ്ദുൽ ഖാദർ മൗലവി

സമ്പന്നർ  പാവങ്ങൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ചെലവ് വഹിക്കുകയും അവർക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാകാൻ സഹായിക്കുകയും വേണം.


 മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലും മനുഷ്യപുരോഗതി സാധ്യമാകൂ.

 സാമൂഹികമായ പിന്നാകാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ് 

 എന്നീ വചനങ്ങൾ വക്കം അബ്ദുൽ ഖാദറുടേതാണ്

 കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വേണ്ടി പ്രയത്നിച്ചവരിൽ പ്രമുഖനായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി.

 അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി സ്ത്രീ വിദ്യാഭ്യാസത്തിന് പരിപോഷിപ്പിച്ചു ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു ശാസ്ത്രം കലാ എന്നീ വിഷയങ്ങളിൽ ഊന്നിയ പഠനത്തെ പ്രോത്സാഹിപ്പിച്ചു വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി സംഘടനകൾ ബോധവൽക്കരിച്ചു


 മലയാളം,ഉറുദു,അറബിക്ക്, സംസ്കൃതം, പേർഷ്യൻ എന്നീ ഭാഷകളിൽ അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെട്ട മുസ്ലിം ഐക്യ സംഘ ത്തിന്റെ പ്രവർത്തനങ്ങളിൽ മൗലവി സഹകരിച്ച് പ്രവർത്തിച്ചു. അറിവിന്റെ വെളിച്ചം പകരാൻ മുസ്ലിം മാസികകളും സ്വദേശാഭിമാനി പത്രവും അദ്ദേഹം ആരംഭിച്ചു.


 തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്തു കൊണ്ടുവന്ന സ്വദേശാഭിമാനി പത്രം.1910ൽ പത്രം കണ്ടു കെട്ടുകയും പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. പ്രസ് മടക്കി കിട്ടാനായി ശ്രമം നടത്തുവാൻ നിർബന്ധിച്ചപ്പോൾ "എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രം എന്തിന്എന്ന നിലപാടാണ് സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം അബ്ദുൽ ഖാദർ മൗലവി സ്വീകരിച്ചത്.


അയ്യങ്കാളി

അഗസ്ത്യരുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച് സാമൂഹിക പരിഷ്കർത്താവായിരുന്നു അയ്യങ്കാളി സാമൂഹിക അസമത്വങ്ങൾ പരിഹരിക്കാനും അത് സ്ഥിതീകരുടെ സാമൂഹിക നില മെച്ചപ്പെടുത്താനുമുള്ള ഒരു മൂലധനമാണ് വിദ്യാഭ്യാസം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു അദ്ദേഹം 1904ൽ അധസ്തിതർക്ക് മാത്രമായ ഒരു വിദ്യാലയം സ്ഥാപിച്ചു 

 വെങ്ങാനൂരിൽ ജനനം 
 സാധുജന പരിപാലനസംഘം സ്ഥാപിച്ചു
 1893ല്‍ വെങ്ങാനൂരിലെ പുതുവഴിയിലൂടെ വില്ലുവണ്ടി യാത്ര നടത്തി
 അധസ്ഥിത വിഭാഗക്കാരുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം
 അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം 
 തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധനവ്
 എന്നിവ ലക്ഷ്യങ്ങൾ ആയിരുന്നു 

 ശ്രീമൂലം പ്രജാസഭയിൽ അംഗമായി.അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ ഗാന്ധിജി പ്രശംസിച്ചു
അവർണ സ്ത്രീകൾ കല്ലുമാല ആഭരണം ആയി ധരിച്ചിരുന്ന കീഴായ്മയുടെ ചിഹ്നമായ കല്ലുമാല വലിച്ചെറിയാൻ അയ്യങ്കാളി അവരോട് അഭ്യർത്ഥിച്ചു. അങ്ങനെ അവർ വലിച്ചെറിഞ്ഞ കല്ലുമാലകൾ നാലഞ്ചെടി ഉയരത്തിൽ കുമിഞ്ഞുകൂടി 




ശ്രീനാരായണഗുരു

അഗസ്ത്യത ജനതയുടെ സാമൂഹിക ഉന്നമനം ആശയ പ്രചരണത്തിലൂടെ മാത്രം നേടാവുന്ന ഒന്ന് അല്ല എന്ന് ഗുരുവിന് അറിയാമായിരുന്നു ദാരിദ്രനിർമാർജന പരിപാടികളിലൂടെ സാമൂഹിക മാറ്റത്തിന് പ്രായോഗികമായി ഗുരു ശ്രമിച്ചു.  വ്യവസായശാലകൾ സ്ഥാപിച്ച ജനങ്ങൾക്ക് ജോലി നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു

 അക്കാലത്തെ നിലനിന്നിരുന്ന പുളികുടി, തിരണ്ട് കല്യാണം, താലികെട്ട് കല്യാണം തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ അദ്ദേഹം ജനങ്ങളെ ബോധവൽക്കരിച്ചു.

 ആർഭാടവും അമിതവ്യവും ഒഴിവാക്കി ലളിതജീവിതം നയിക്കാൻ ഉപദേശിച്ചു. ഗുരു സന്ദേശങ്ങൾ പ്രചരിപ്പിക്കാനും നടപ്പിലാക്കാനും വേണ്ടി 1903 സ്ഥാപിക്കപ്പെട്ടതാണ് ശ്രീനാരായണ ധർമ്മപരിപാലന യോഗം. 

 തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി യിലാണ് ശ്രീനാരായണഗുരു ജനിച്ചത്. ആത്മോപദേശശതകം ദൈവദശകം ദർശനമാല എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. സാമൂഹ്യ നവോത്ഥാനരംഗത്ത് ഗുരുവിന്റെ സംഭാവനകൾ രവീന്ദ്രനാഥ ടാഗോർ മഹാത്മാഗാന്ധി തുടങ്ങിയവരുടെ പ്രശംസയ്ക്ക് പാത്രമായി.

 ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠകൾ- അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠ
 കാരമൊക്ക്  ക്ഷേത്രത്തിലെ ദീപ പ്രതിഷ്ഠ
 ശിവഗിരിയിലെ ശാരദ പ്രതിഷ്ഠ 
 കളവൻ കോട് ഓം എന്നെഴുതിയ കണ്ണാടി പ്രതിഷ്ഠ

 ഇനി ക്ഷേത്രനിർമ്മാണം അല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത് എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുവാണ്.