മുഹമ്മദ് ഗോറി (1149 - 1206)
ഇന്ത്യ ആക്രമിച്ച മൂന്നാമത്തെ മുസ്ലീം ഭരണാധികാരിയായിരുന്നു അദ്ദേഹം.
അദ്ദേഹം ആദ്യമായി ഇന്ത്യ ആക്രമിച്ചത് 1176 A.D.
ഒന്നാം തറൈൻ യുദ്ധം (1191 A.D.)
1189 A.D യിൽ ഭട്ടിന്ദ കോട്ട പിടിച്ചെടുത്ത അദ്ദേഹം പിന്നീട് പൃഥ്വിരാജ് ചൗഹാന്റെ രാജ്യത്തേക്ക് നീങ്ങി.
1191 A.D യിൽ നടന്ന ആദ്യത്തെ തറൈൻയുദ്ധത്തിൽ മുഹമ്മദിനെ പൃഥ്വിരാജ് പരാജയപ്പെടുത്തി. ഭട്ടിന്ദയെ വീണ്ടെടുത്തു.
രണ്ടാം തറയിൽ യുദ്ധം (1192 A.D.)
തറൈനിലെ രണ്ടാം യുദ്ധത്തിൽ പൃഥ്വിരാജിന്റെ കീഴിലുള്ള രജപുത്ര ഭരണാധികാരികളെ മുഹമ്മദ് ഗോറി പരാജയപ്പെടുത്തി.
പൃഥ്വിരാജിനെ തടവുകാരനായി പാർപ്പിക്കുകയും പിന്നീട് വധിക്കുകയും ചെയ്തു.
ഇതോടുകൂടി ഇന്ത്യ ചരിത്രത്തിലാദ്യമായി തുർക്കി ഭരണം ആരംഭിച്ചു.
മുഹമ്മദ് ഗോറിയുടെ കമാൻഡറായി കുത്തബ്ദീൻ ഐബകിനെ നിയോഗിച്ചു.
രജപുത്ര പ്രക്ഷോഭങ്ങൾ : 1193 നും 1198 നും ഇടയിൽ ധാരാളം രജപുത്ര ലഹളകൾ ഉണ്ടായിരുന്നു
ഖുത്ബുദ്ദീൻ ഐബക്ക് അവരെ പരാജയപ്പെടുത്തി പല പ്രദേശങ്ങളെയും തന്റെ നിയന്ത്രണത്തിലാക്കി.
മുഹമ്മദ് ഗോറി ദില്ലിയെ തലസ്ഥാനമാക്കി.
ചന്ദ്വാർ യുദ്ധം (1194 A.D.)
മുഹമ്മദ് ഗോറി കനൗജിലെ ഏറ്റവും വലിയ രജപുത്ര ഭരണാധികാരിയായ ജയ്‌ചന്ദിനെ യുദ്ധത്തിൽ പരാജയപ്പെടുത്തി വധിച്ചു.
ബംഗാളും ബീഹാറും പിടിച്ചടക്കി.
മുഹമ്മദ് ഗോറിയുടെ കമാൻഡർമാരിൽ ഒരാളായ മുഹമ്മദ്-ബിൻ-ബക്തിയാർ ഖിൽജി 1202-ൽ വിക്രമശിലയെയും 1203 എ.ഡി.യിൽ നളന്ദ സർവകലാശാലകളെയും നശിപ്പിച്ചു.
മുഹമ്മദ് ഗോറിയുടെ മരണം:
1206 മാർച്ച് 25ന് മധ്യേഷ്യയിൽ ചില ഷിയ വിമതരും ഖോഖർമാരും അദ്ദേഹത്തെ വധിച്ചു.
ഉത്തരേന്ത്യയിലെ രജപുത്ര പ്രദേശങ്ങളുടെ വിവിധ ആക്രമണങ്ങളും കീഴ്പ്പെടുത്തലുകളും കാരണം ഇന്ത്യയിലെ തുർക്കി സാമ്രാജ്യത്തിന്റെ യഥാർത്ഥ സ്ഥാപകനായി മുഹമ്മദ് ഗോറിയെ കണക്കാക്കപ്പെടുന്നു.
No comments:
Post a Comment